ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രി സനായി തകായിച്ചി കാലാവധി തീരും മുന്പേ പാർലമെന്റ് പിരിച്ചുവിട്ടു.
ഫെബ്രുവരി എട്ടിനു തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു റിപ്പോർട്ട്. തകായിച്ചിയുടെ ജനപിന്തുണ വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണു നടപടി.
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചി മൂന്നു മാസം മുന്പാണ് അധികാരമേറ്റത്. തകായിച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സമീപകാല തെരഞ്ഞെടുപ്പുകളിൽ വളരെ മോശം പ്രകടനമാണു കാഴ്ചവച്ചത്.
അതേസമയം, മൂന്നുമാസത്തെ പ്രകടനംകൊണ്ടുതന്നെ തകായിച്ചി വലിയ ജനപ്രിയ നേതാവായി. 70 ശതമാനം ജനപിന്തുണ അവർക്കുണ്ടെന്നാണു സർവേകൾ പറയുന്നത്.